തിരുവനന്തപുരം: കഴിഞ്ഞ എട്ട് വർഷത്തിനിടെ സർക്കാർ പിആർ ഏജൻസികൾക്ക് എത്ര പണം നൽകിയെന്ന് വിശദീകരിക്കണമെന്ന് ബിജെപി നേതാവും മുൻകേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ. പിആർ ഏജൻസിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഒരു വിശദീകരണവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ കാര്യങ്ങൾ മനസിലാക്കാൻ താത്പര്യമുള്ളവർക്ക് അദ്ദേഹം വിശദീകരണം നൽകണം. ഇനി അതല്ല അത് വിശദീകരിക്കാൻ വേറെ പിആർ ഏജൻസിയെ ഏൽപ്പിച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്നും മുരളീധരൻ പരിഹസിച്ചു.

അതേസമയം പിആര്‍ വിവാദത്തിനിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 11ന് ആണ് വാര്‍ത്താസമ്മേളനം. പിആര്‍ ഏജന്‍സി വിവാദത്തില്‍ അടക്കം മുഖ്യമന്ത്രി മറുപടി പറയുമോ എന്ന് വ്യക്തമല്ല.

മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറത്തെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾ ദ ഹിന്ദു പിൻവലിച്ചിരുന്നു. ഇത് പിൻവലിച്ചുകൊണ്ടുള്ള പ്രസ്താവനയാണ് പുതിയ വിവാദത്തിന് തുടക്കം കുറിച്ചത്.