തിരുവനന്തപുരം: അഭിമുഖത്തിലെ വിവാദഭാഗം എഴുതി നല്‍കിയത് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അഭിമുഖം നടക്കുമ്പോള്‍ പിആര്‍ പ്രതിനിധികള്‍ ഒപ്പമുണ്ടായിരുന്നെന്ന്
സതീശൻ പറഞ്ഞു.

അഭിമുഖത്തില്‍ പറയാത്ത കാര്യം ബുദ്ധിപൂര്‍വം മുഖ്യമന്ത്രി പിആര്‍ ഏജന്‍സിയെക്കൊണ്ട് എഴുതിക്കൊടുപ്പിച്ചു. ഏജൻസി ഏത് പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് അന്വേഷിച്ചാൽ മനസിലാകും.

സ്വർണ്ണക്കടത്ത് വിഷയം ആദ്യം ഉന്നയിച്ചത് പ്രതിപക്ഷമാണ്. അന്ന് മുഖ്യമന്ത്രി ഇതൊന്നും പറഞ്ഞിരുന്നില്ലല്ലോ. ഇപ്പോൾ ഒരു ഭിന്നിപ്പുണ്ടാക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി ഇതൊക്കെ പറയുന്നത്.

ദേശീയ തലത്തിൽ സംഘപരിവാർ പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് മുഖ്യമന്ത്രി ഇപ്പോൾ അഭിമുഖത്തിൽ പറഞ്ഞത്. പിണറായി വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും സതീശൻ വിമർശിച്ചു.