തിരുവനന്തപുരം: ആരോപണങ്ങളിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചോടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അൻവറിനെതിരായ കേസുകൾ രാഷ്ട്രീയപ്രേരിതമെന്നും ചെന്നിത്തല ആരോപിച്ചു.

പി.വി. അൻവർ എന്ന വ്യക്തിയല്ല, ഉയർത്തിയ വിഷയം ആണ് പ്രധാനമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അൻവർ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നത്. മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുക്കാരനും മലപ്പുറം ജില്ലാ സെക്രട്ടറി വർഗീയവാദിയുമാക്കിയെന്നും അൻവർ പറഞ്ഞിരുന്നു.

സ്വര്‍ണക്കടത്തില്‍ പി.ശശിക്ക് ഷെയറുണ്ട്. ഒരു എസ്പി മാത്രം വിചാരിച്ചാല്‍ അത് നടക്കില്ല, അത് മനസിലാക്കാന്‍ കോമണ്‍സെന്‍സ് മതി. സ്വർണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രി തലയ്ക്ക് വെളിവില്ലാതെ സംസാരിക്കുന്നെന്നും അൻവർ പറഞ്ഞു.