തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് പേർക്ക് കൂടി അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥീരികരിച്ചു.ഇതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നായി.

കഴിഞ്ഞദിവസം നാവായിക്കുളത്തെ പ്ലസ്ടു വിദ്യാർഥിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്നുപേരും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംസ്ഥാനത്ത് രണ്ട് മാസത്തിനിടെ 14 പേരിലാണ് രോഗം കണ്ടെത്തിയത്.

ഓഗസ്റ്റ്‌ 10ന് നാവായിക്കുളം പഞ്ചായത്തിലെ മൂന്നാം വാർഡ് ഇടമണ്‍നില പോരേടംമുക്ക് സ്വദേശിയായ യുവതിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതാണ് തിരുവനന്തപുരം ജില്ലയിലെ ആദ്യ കേസ്.

നാവായിക്കുളം പഞ്ചായത്തില്‍ ജലാശയങ്ങളില്‍ കുളിക്കരുതെന്ന് 80ഓളം മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിച്ചെങ്കിലും ഇത് അവഗണിച്ച്‌ കുളത്തിലിറങ്ങിയ ഡീസന്‍റ് മുക്ക് സ്വദേശിയായ പ്ലസ്‌ടു വിദ്യാർഥിക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.