ന്യൂഡല്‍ഹി: പി.വി.അന്‍വറുമായുള്ള എല്ലാ ബന്ധവും സിപിഎം ഉപേക്ഷിച്ചെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ അന്‍വറിനെതിരേ നടപടിയെടുക്കാനാവില്ലെന്നും ഗോവിന്ദന്‍ പ്രതികരിച്ചു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് അന്‍വറിന് ധാരണയില്ല. അന്‍വറിന്‍റേത് കോണ്‍ഗ്രസ് പാരമ്പര്യമാണ്. സാധാരണക്കാരുടെ വികാരം ഉള്‍ക്കൊണ്ടല്ല അന്‍വര്‍ സംസാരിക്കുന്നത്. സംഘടനാരീതിയും നയവും അറിയില്ല.

അന്‍വര്‍ പരാതി ഉന്നയിച്ച രീതി ശരിയല്ല. അന്‍വറിന്‍റെ നിലപാടിനെതിരായി സഖാക്കളും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും രംഗത്തിറങ്ങണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.

വലതുപക്ഷത്തിന്‍റെ കൈയിലെ കോടാലിയാണ് അന്‍വര്‍. പ്രതിപക്ഷം പോലും പറയാത്ത ആക്ഷേപങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്.

പാര്‍ലമെന്‍ററി പാര്‍ട്ടി അംഗം മാത്രമാണ് അന്‍വര്‍. ഇത്ര കാലമായിട്ടും പാര്‍ട്ടി അംഗമാകാന്‍ കഴിഞ്ഞില്ല. അച്ചടക്കം ലംഘിച്ച് പല തവണ അന്‍വര്‍ വാര്‍ത്താ സമ്മേളനം നടത്തി.

തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കില്ലെന്ന ഉറപ്പ് മുഖ്യമന്ത്രിയും പാര്‍ട്ടിയും നല്‍കി. പലവട്ടം പാര്‍ട്ടി ആശയവിനിമയം നടത്തിയെങ്കിലും അനുസരിച്ചില്ല.

അന്‍വറിന്‍റെ പരാതി പാര്‍ട്ടി കേള്‍ക്കാതിരുന്നിട്ടില്ല. പി.ശശിക്കെതിരായ അന്‍വറിന്‍റെ പരാതി പാര്‍ട്ടി പരിശോധിക്കുന്നുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.