തിരുവനന്തപുരം: പി.വി.അന്‍വറിന്‍റെ ആരോപണം ഗൂഢാലോചനയുടെ ഭാഗമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍. പാല് കൊടുത്ത കൈയ്ക്ക് തന്നെ അന്‍വര്‍ കടിച്ചെന്ന് അദ്ദേഹം വിമര്‍ശിച്ചു.

വിഷപാമ്പ് പോലും പാല് കൊടുത്ത കൈയ്ക്ക് കടിക്കില്ല. അതിനേക്കാള്‍ അപ്പുറമാണ് അന്‍വര്‍ ചെയ്തത്. അന്‍വര്‍ ആദ്യം ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടക്കുമ്പോള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണ് അന്‍വര്‍ ചെയ്യേണ്ടിയിരുന്നത്.

കേരള രാഷ്ട്രീയത്തില്‍ ഒരാളും ശ്രദ്ധിക്കാത്ത ആരോപണങ്ങളാണ് അന്‍വര്‍ പൊടിതട്ടി എടുത്തുകൊണ്ട് വന്നത്. അൻവർ ഇരുട്ടിൽ നിൽക്കുന്നത് കൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രകാശം കാണാത്തത്.

പാളം തെറ്റാൻ അൻവർ സ്വയം തീരുമാനിച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് എ.കെ.ബാലന്‍ പറഞ്ഞു. അൻവർ എല്ലാ പരിധിയും വിട്ടു. അൻവറിന്‍റെ അജൻഡ ജനങ്ങൾക്ക് ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.