കൊച്ചി: കേരള ഹൈക്കോടതിയിലെ പുതിയ ചീഫ് ജസ്റ്റീസായി നിതിൻ മധുകർ ജാംദർ ചുമതലയേറ്റു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സ്പീക്കർ എ.എൻ. ഷംസീറും ചടങ്ങിൽ പങ്കെടുത്തു.

മഹാരാഷ്ട്ര സ്വദേശിയായ നിധിൻ മധുകർ നേരത്തെ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്നു. സെപ്റ്റംബർ 21നാണ് കേന്ദ്രസർക്കാർ നിതിൻ ജാംദറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിച്ച് ഉത്തരവിറക്കിയത്. ജൂലൈ 11ന് സുപ്രീംകോടതി കൊളീജിയം നൽകിയ ശിപാർശ അംഗീകരിക്കാതെ കേന്ദ്ര സർക്കാർ നിയമനം വൈകിപ്പിക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ സോലാപുരിൽ അഭിഭാഷക കുടുംബത്തിൽ ജനിച്ച ജാംദർ മുംബൈ ലോ കോളജിൽ നിയമ പഠനത്തിനു ശേഷം 2012 ജനുവരി 23നാണ് ബോംബെ ഹൈക്കോടതിയിൽ നിയമിതനായത്. 2023 മേയ് മുതൽ ബോംബെ ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റീസായി. സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടില്ലായെങ്കിൽ ജസ്റ്റീസ് നിതിൻ ജാംദർ 2026 ജനുവരി ഒമ്പതിന് വിരമിക്കും.

കേരള, മദ്രാസ് ഹൈക്കോടതികൾക്ക് പുറമെ ആറ് ഹൈക്കോടതികൾക്ക് കൂടി പുതിയ ചീഫ് ജസ്റ്റീസുമാരെ നിയമിച്ചിട്ടുണ്ട്.