ബംഗളൂരു: ഉത്തരകന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ അപകടത്തിൽപെട്ട അര്‍ജുന്‍റെ രണ്ട് ഫോണുകളും കണ്ടെത്തി. ലോറിയുടെ ക്യാബിനുള്ളില്‍നിന്നാണ് ഫോണ്‍ അടക്കമുള്ള വസ്തുക്കള്‍ കണ്ടെത്തിയത്.

വസ്ത്രങ്ങള്‍, ചെരുപ്പ്, ബാഗ്, വാച്ച് വാഹനത്തിന്‍റെ രേഖകള്‍ എന്നിവയും രണ്ട് വയസുകാരനായ കുഞ്ഞിനായി വാങ്ങിവച്ചെന്ന് കരുതുന്ന കളിപ്പാട്ടവും ക്യാബിനുള്ളില്‍നിന്ന് കണ്ടെത്തി. കൂടുതല്‍ അസ്ഥിഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. ക്യാബിനുള്ളില്‍ നിറഞ്ഞിരുന്ന ചെളി നീക്കം ചെയ്ത ശേഷം നടത്തിയ പരിശോധനയിലാണ് ഇവയെല്ലാം കണ്ടെടുത്തത്.

ഏറെ ദുഷ്‌കരമായ ദൗത്യത്തിനൊടുവില്‍ ഇന്ന് രാവിലെയാണ് അര്‍ജുന്‍ ഓടിച്ച ലോറി ഗംഗാവാലി പുഴയില്‍നിന്ന് പുറത്തെടുക്കാനായത്. അർജുന്‍റെ മൃതദേഹം വെള്ളിയാഴ്ച കുടുംബാംഗങ്ങൾക്കു വിട്ടുനൽകും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

അർജുന്‍റെ അസ്ഥിയുടെ ഒരു ഭാഗമെടുത്ത് മംഗളൂരു എഫ്എസ്എൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധനാഫലം രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് വിവരം. മൃതദേഹഭാഗം കോഴിക്കോട്ടെ വീട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം കേരള സർക്കാർ ഏറ്റെടുക്കും.