തിരുവനന്തപുരം : പി.വി.അൻവർ പറയുന്നത് പോലെയുള്ള കാര്യങ്ങൾ ചെയ്യുന്ന ആളല്ല മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി.ശശിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഗൗരവത്തോടെ ആരോപണം ഉന്നയിച്ചാൽ ഗൗരവമുള്ളതാകുമോ എന്നും അൻവറിനെ പരിഹസിച്ച് എം.വി.ഗോവിന്ദൻ ചോദിച്ചു.

സർക്കാരിന് അൻവർ നൽകിയ പരാതികളിൽ അന്വേഷണം നടത്തി വരുകയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. "പാർട്ടിക്ക് നൽകിയ പരാതിയിലും പരിശോധന നടത്തി വരുന്നു. പി. ശശിക്കെതിരായ പരാതി സെക്രട്ടറിയേറ്റ് ചർച്ച ചെയ്തു. ആരോപണം ഗൗരവമുള്ളതാണങ്കിൽ ഗൗരവത്തോടെ അന്വേഷിക്കും.'-സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

വലതു പക്ഷ ശക്തികൾക്കും മാധ്യമങ്ങളെ സഹായിക്കും വിധം പിന്നെയും അൻവർ ആരോപണങ്ങൾ ആവർത്തിച്ചുവെന്നും സർക്കാരിനും പാർട്ടിക്കുമെതിരെ വാർത്താശൃംഖല സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും എം.വി.ഗോവിന്ദൻ പ്രതികരിച്ചു. ഇത് ഒഴിവാക്കണമായിരുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.

"വലതുപക്ഷ ശക്തികൾക്ക് ആയുധം നൽകുന്ന പ്രസ്താവനകളിൽ നിന്നും അൻവർ പിൻമാറണം. പാർലമെന്‍ററി യോഗത്തിലും അൻവർ തിരുത്തണമെന്ന് ആവശ്യപ്പെടും. എഡിജിപി അജിത് കുമാർ- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം അന്വേഷണം നടക്കുകയാണ്. ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനെതിരാണെങ്കിൽ നടപടിയുണ്ടാകും.'-ഗോവിന്ദൻ പറഞ്ഞു.

പി.ശശി സ്വർണക്കള്ളക്കടത്തു സംഘങ്ങളിൽനിന്നു പങ്ക് കൈപ്പറ്റിയതായി സംശയിക്കുന്നു എന്നാണ് അൻവർ ആരോപിച്ചിരുന്നത്. ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കെ ശശിയെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയത് എന്തു കാരണത്താലാണെന്ന് എല്ലാവർക്കും അറിയാമെന്നും വ്യക്തിപരമായ കാര്യങ്ങൾക്ക് ഇന്നുവരെ ശശിയെ സമീപിച്ചിട്ടില്ലെന്നും അൻവർ പറഞ്ഞിരുന്നു.