വയനാട്: ചൂരൽമല ദുരന്തത്തിൽ കുടുംബത്തെ നഷ്ടമായ ശ്രുതിയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. എല്ലാവരോടും നന്ദിയുണ്ടെന്ന് ശ്രുതി പറഞ്ഞു. മുണ്ടേരിയിലെ വീട്ടിലേക്കാണ് താൻ പോകുന്നതെന്നും ഇനി ഇടയ്ക്ക് തുടർ ചികിത്സയ്ക്കായി ആശുപത്രിയിൽ വരണമെന്നും ശ്രുതി വ്യക്തമാക്കി.

ചികിത്സിച്ച ഡോക്ടർമാരോട് വളരെ നന്ദിയുണ്ട്. ആശുപത്രിയിലെ ജീവനക്കാർ നന്നായി പരിചരിച്ചതിനാലാണ് താൻ വേഗം സുഖംപ്രാപിച്ചതെന്നും ശ്രുതി പറഞ്ഞു.

ശ്രുതിക്ക് കൈത്താങ്ങായി കൂടെയുണ്ടാകുമെന്ന് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു. തുടർന്നുള്ള ജീവിതത്തിലും ശ്രുതിക്കൊപ്പം എല്ലാവരും ഉണ്ടാകുമെന്ന് എംഎൽഎ അറിയിച്ചു.

ചൂരൽമല ദുരന്തത്തിൽ കുടുംബത്തിലെ എല്ലാവരെയും ശ്രുതിക്ക് നഷ്ടമായിരുന്നു. പിന്നീട് പ്രതിശ്രുത വരൻ ജെൻസനുമായി യാത്രചെയ്യുന്നതിനിടെ വാഹനാപകടം സംഭവിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ജൻസനും ശ്രുതിയെ വിട്ട് പോയിരുന്നു.