കൊച്ചി: എറണാകുളം എളമക്കരയിൽ സെക്സ് റാക്കറ്റ്. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജഗത, സെറീന, സഹായി ശ്യാം എന്നിവരാണ് പിടിയിലായ മൂന്നു പേർ.

സംഘം കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച വച്ചതായാണ് വിവരം. ബംഗ്ലാദേശ് സ്വദേശിനിയായ 12 കാരിയെയാണ് ഇവർ വലയിലാക്കിയത്. പെണ്‍കുട്ടിയെ വലയിലാക്കിയത് ശ്യാം ആണ്. തുടർന്ന് കുട്ടിയെ ശ്യാം പലര്‍ക്കും കാഴ്ചവെച്ചു. ഒരു ദിവസം ഏഴുപേര്‍ വരെ തന്‍റെയടുത്ത് എത്തിയിരുന്നതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞതായാണ് വിവരം.

വലയിലാക്കിയ പെൺകുട്ടിയെ ബംഗളൂരുവിലേക്ക് കൈമാറി. പിന്നീട് അവിടെനിന്ന് കഴിഞ്ഞയാഴ്ച കൊച്ചിയിലെത്തിച്ചു. ഇവിടെ 20 പേർക്ക് പെൺകുട്ടിയെ കാഴ്ചവച്ചതായാണ് വിവരം.

ബംഗളൂരുവിലെ റാക്കറ്റിന്‍റെ കാര്യങ്ങൽ നിയന്ത്രിച്ചിരുന്നത് സെറീനയും കൊച്ചിയിലെ കാര്യങ്ങൾ നോക്കിയിരുന്നത് ജഗത എന്ന സ്ത്രീയുമാണ്.