തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം പൂർത്തിയായി. എഡിജിപി എം.ആർ. അജിത് കുമാർ ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കും. മുഖ്യമന്ത്രി ചെന്നൈയിൽ നിന്നും തിരിച്ചെത്തിയാലുടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് നീക്കം.

മുൻ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിന്‍റെ മൊഴി കഴിഞ്ഞ ദിവസം വീണ്ടും രേഖപ്പെടുത്തിയിരുന്നു. പോലീസിന്‍റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂർ പൂരം പ്രതിസന്ധിയിൽ ആക്കിയതെന്ന് വിമർശനം ഉയർന്നിരുന്നു.

ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പോലീസ് തടഞ്ഞെന്നും കമ്മീഷണർ അങ്കിത് അശോകിന്‍റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞതെന്നും അന്നു പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

എടുത്തുകൊണ്ടു പോടാ പട്ട എന്നടക്കം ആക്രോശിച്ചുകൊണ്ട് കമ്മീഷണർ കയർക്കുന്നതടക്കം ദൃശ്യങ്ങളിൽ കാണാമായിരുന്നു. തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്‍റെ കുട കൊണ്ടുവന്നവരെയും പോലീസ് തടഞ്ഞിരുന്നു. എന്നാൽ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേർ അകത്തു കടക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് കമ്മീഷണർ നൽകിയ വിശദീകരണം.