തൊടുപുഴ: ഇടുക്കി ഇരട്ടയാർ കനാലിൽ ഒഴുക്കിൽപ്പെട്ട രണ്ടു കുട്ടികളിലൊരാൾ മരിച്ചു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. കായംകുളം സ്വദേശി മൈലാടുംപാറ വീട്ടിൽ അതുൽ അമ്പാടിയാണ് (13) മരിച്ചത്. ഉപ്പുതറ സ്വദേശിയായ അപ്പു എന്ന എട്ടു വയസുകാരനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ഇരട്ടയാർ ചേലക്കൽകവല മയിലാടുംപാറ രവിയുടെ വീട്ടിൽ എത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. രവിയുടെ മകൾ രജിതയുടെ മകനാണ് മരിച്ച അമ്പാടി. രവിയുടെ മകൻ രതീഷിന്‍റെ മകൻ അപ്പുവിനെയാണ് കാണാതായത്. കുട്ടികൾ ഓണാവധിക്ക് മുത്തച്ഛന്‍റെ വീട്ടിലെത്തിയതായിരുന്നു.

ഇരട്ടയാറിൽനിന്ന് ഇടുക്കി ജലാശയത്തിന്‍റെ ഭാഗമായ അഞ്ചുരുളിയിലേക്ക് വെള്ളമെത്തിക്കുന്ന ടണലിന് സമീപമാണ് കുട്ടികൾ ഒഴുക്കിൽപെട്ടത്. പ്രദേശത്ത് കളിക്കുന്നതിനിടെ വെള്ളത്തില്‍ വീണ പന്തെടുക്കാൻ പോയപ്പോൾ ഒഴുക്കില്‍പ്പെട്ടതാണെന്നാണ് സൂചന.

നാല് കുട്ടികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരാണ് ഒഴുക്കിൽപെട്ടത്. മറ്റ് കുട്ടികള്‍ അറിയിച്ചതനുസരിച്ച് നാട്ടുകാര്‍ ഓടിക്കൂടി ഒരു കുട്ടിയെ കരയ്‌ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഒഴുക്കിൽപെട്ട് കാണാതായ അപ്പു ടണലിലൂടെ ഒഴുകിപോയിരിക്കാം എന്ന അനുമാനത്തില്‍ അഞ്ചുരുളി ടണല്‍ മുഖത്താണ് രക്ഷാപ്രവർത്തകർ തിരച്ചില്‍ നടത്തുന്നത്.