തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സ് ഫൈനലില്‍. സെമിയില്‍ തൃശൂര്‍ ടൈറ്റന്‍സിനെ16 റണ്‍സിന് പരാജയപ്പെടുത്തിയാണ് കൊല്ലം കലാശപ്പോരട്ടത്തിന് അർഹരായത്.

കൊല്ലം ഉയർത്തിയ 211 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ തൃശൂരിന് നിശ്ചിത 20ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുക്കാനേ ആയുള്ളൂ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്ലം നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 210 റണ്‍സെടുത്തത്.

അഭിഷേക് നായരിന്‍റെ സെഞ്ചുറിയും സച്ചിന്‍ ബേബിയുടെ അര്‍ധസെഞ്ചുറിയുമാണ് കൊല്ലത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 61 പന്തില്‍ നിന്ന് 103 റണ്‍സെടുത്ത അഭിഷേക് റണ്ണൗട്ടായി. 11 ഫോറുകളും ആറ് സിക്‌സറുകളുമടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്.

49 പന്ത് നേരിട്ട സച്ചിന്‍ ബേബി 83 റണ്‍സെടുത്തു. നാല് ഓവര്‍ എറിഞ്ഞ മോനു കൃഷ്ണനാണ് കൊല്ലത്തിന്‍റെ ബാറ്റ്‌സ്മാന്‍മാരില്‍ നിന്നു കൂടുതല്‍ പ്രഹരം ഏറ്റുവാങ്ങിയത്. നാല് ഓവറിൽ 43 റണ്‍സ് വിട്ടുകൊടുത്തു.

മുഹമ്മദ് ഇഷാക്ക് നാല് ഓവറില്‍ 37 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കി. കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ടൈറ്റന്‍സിന് മികച്ച തുടക്കമാണ് വിഷ്ണു വിനോദ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 40 റണ്‍സ് ചേര്‍ക്കപ്പെട്ടു.

ഇതില്‍ 37 റണ്‍സ് വിഷ്ണുവിന്‍റെ സംഭാവനയായിരുന്നു. വിഷ്ണുവിന് പിന്നാലെ ആനന്ദ് സാഗര്‍ (5), അഭിഷേക് പ്രതാപ് (5), അഹമ്മദ് ഇമ്രാന്‍ (1) എന്നിവര്‍ മടങ്ങി. ഇതോടെ നാലിന് 55 എന്ന നിലയിലായി ടൈറ്റന്‍സ്.

തുടര്‍ന്ന് അക്ഷയ് മനോഹര്‍ (48) വരുണ്‍ നായനാര്‍ (33) സഖ്യമാണ് ടൈറ്റന്‍സിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ അക്ഷയെ പുറത്താക്കി എസ്.മിഥുന്‍ ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ വരുണ്‍ റണ്ണൗട്ടായി. ഏതന്‍ ടോം (2), പി.കെ.മിഥുന്‍ (15) എന്നിവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

22 പന്തില്‍ 42 റണ്‍സെടുത്ത എം.ഡി.നിതീഷ് തോല്‍വി ഭാരം കുറയ്ക്കാന്‍ സഹായിച്ചു. എന്‍.പി. ബേസില്‍ സെയ്‌ലേഴ്‌സിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി. ഫൈനലില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സാണ് കൊല്ലത്തിന്‍റെ എതിരാളികള്‍.

ആദ്യ സെമിയിൽ ട്രിവാൻഡ്രം റോയൽസിനെ 18 റൺസിനു തോൽപിച്ചാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഫൈനൽ ഉറപ്പിച്ചത്. ബുധനാഴ്ച വൈകുന്നേരം 6.45നാണു ഫൈനൽ പോരാട്ടം.