കൊല്ലം: ആയൂർ അകമണിലെ കാർ ഫാഷൻസ് എന്ന കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച് കടന്ന യുവാക്കൾ അറസ്റ്റിൽ.അഞ്ചാലുംമൂട് സ്വദേശി പ്രവീൺ, ജവഹർ ജംഗ്ഷൻ സ്വദേശി മുഹമ്മദ് താരിഖ് എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ജൂണിലാണ് സംഭവം. സിസിടിവിയിൽ മോഷ്ടാക്കളായ യുവാക്കളുടെ ദൃശ്യം പതിഞ്ഞിരുന്നു. എഴുകോൺ സ്വദേശി ബൈജുവിന്‍റെ ബൈക്കാണ് മോഷ്ടിച്ചത്.

ബൈജുവിന്‍റെ പരാതിയിൽ ചടയമംഗലം പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മറ്റൊരു കേസിന്‍റെ അന്വേഷത്തിനായി കൊല്ലം ഈസ്റ്റ് ഷാഡോ പോലീസ് പ്രവീണിന്‍റെയും മുഹമ്മദ് താരിഖിന്‍റെയും വീട്ടിലെത്തിയപ്പോഴാണ് ബൈക്ക് മോഷണത്തിന്‍റെയും ചുരുളഴിഞ്ഞത്.

ബൈക്ക് നിലവിൽ കണ്ണനല്ലൂർ സ്റ്റേഷനിലാണ് ഉള്ളതെന്നും പ്രതികൾ പറഞ്ഞു. തുടർന്ന് യുവാക്കളെ ചടയമംഗലം പോലീസിന് കൈമാറി. പ്രതികളെ ആയൂരിലെ കടയ്ക്ക് മുന്നിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മുഹമ്മദ് താരിഖ് 30 ഓളം കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.