തിരുവനന്തപുരം: എം.ആർ. അജിത് കുമാർ അവധി പിൻവലിക്കാൻ അപേക്ഷ നൽകി. മലപ്പുറത്തെ പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റത്തിന് പിന്നാലെയാണ് എഡിജിപിയുടെ നടപടി.

ഈ മാസം 14 മുതൽ നാല് ദിവസത്തേക്കാണ് അവധി അനുവദിച്ചിരുന്നത്. അതേസമയം പോലീസ് തലപ്പത്ത് സർക്കാർ അഴിച്ചു പണി നടത്തി. സി.എച്ച്. നാഗരാജുവിനെ ഗതാഗത കമ്മീഷണറായും ദക്ഷിണ മേഖല ഐജിയായി ശ്യാം സുന്ദറിനേയും നിയമിച്ചു.

നിലവിൽ കൊച്ചി കമ്മീഷണറാണ് ശ്യാം സുന്ദർ. പുട്ട വിമലാദിത്യയാണ് പുതിയ കൊച്ചി കമ്മീഷണർ. എ.അക്ബർ ക്രൈം ബ്രാഞ്ച് ഐജിയായി തുടരും. പത്തനംതിട്ട മുൻ എസ്പി സുജിത് ദാസിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോൾ ഐപിഎസ് തലപ്പത്തു വൻ മാറ്റങ്ങൾ വന്നത്. അതിനിടെ മലപ്പുറം പോലീസിലും അഴിച്ച് പണി നടത്തിയിരിക്കുകയാണ് സർക്കാർ. മലപ്പുറം എസ്‌പി എസ്.ശശിധരനെയും ഡിവൈഎസ്പിമാരെയും സ്ഥലം മാറ്റി.