തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ സ്ത്രീവിരുദ്ധ സർക്കാരാണ് ഇപ്പോൾ അധികാരത്തിലുള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുത്ത് മുന്നോട്ടു പോകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

മൊഴികളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണം. ഇപ്പോഴത്തെ അന്വേഷണം പ്രഹസനമാണ്. റിപ്പോർട്ട് മറച്ചുവെച്ച് ആരെയൊക്കെയോ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

ഇരകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വമുള്ള സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് മുഴുവൻ പുറത്തു വിടണം. ഹൈക്കോടതി ഇന്ന് നടത്തിയ വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.

മുഖ്യമന്ത്രിക്ക് എഡിജിപിയെ ഭയമാണ്. പാർട്ടിക്ക് അകത്തുതന്നെ അഭിപ്രായങ്ങൾ ഉയർന്നിട്ടും എഡിജിപിയെ മാറ്റാതിരിക്കുന്നതിൽ വലിയ രഹസ്യങ്ങളുണ്ടെന്നും ചെന്നിത്തല വിമർശിച്ചു.