ഛണ്ഡീഗഢ്: ചെറിയ സ്ഥാനാര്‍ഥിക്ക് പോലും വിനേഷ് ഫോഗട്ടിനെയും ബജ്‌റംഗ് പുനിയയെയും തോൽപ്പിക്കാനാകുമെന്ന് ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ. വിനേഷ് ഫോഗട്ടിന്‍റെ എതിർ സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണം നടത്താൻ തയാറാണെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.

ഹരിയാനയിലെ ഏത് സീറ്റിൽ നിന്നാലും വിനേഷ് തോൽക്കും. തനിക്കെതിരായ പ്രതിഷേധം കോണ്‍ഗ്രസ് ഗൂഢോലോചയില്‍ ഉരുത്തിരിഞ്ഞതാണെന്ന് അദ്ദേഹം ആരോപിച്ചു.

പ്രതിഷേധങ്ങള്‍ പെണ്‍മക്കള്‍ക്ക് വേണ്ടി ആയിരുന്നില്ല. മറിച്ച് രാഷ്ട്രീയത്തിന് വേണ്ടിയായിരുന്നുവെന്നും ബ്രിജ് ഭൂഷണ്‍ പ്രതികരിച്ചു.

പാര്‍ട്ടി നിര്‍ദേശം ലഭിച്ചാല്‍ ഹരിയാന തെരഞ്ഞെടുപ്പില്‍ പ്രചാരണം നയിക്കും. സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കും. പ്രതിഷേധത്തിന് ശേഷം ആളുകൾ തനിക്കൊപ്പം സെൽഫിയെടുക്കാൻ വരുന്നതായും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ചയാണ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും കോൺഗ്രസിൽ ചേർന്നത്. വിനേഷ് ഫോഗട്ട് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്നും സുചനയുണ്ട്.