ബംഗളൂരു: ദുലീപ് ട്രോഫിയില്‍ ഇന്ത്യ എ- ഇന്ത്യ ബി മത്സരത്തിലെ രണ്ടാം ദിനത്തിലെ മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ എയ്‌ക്കെതിരെ ഇന്ത്യ ബി 187 റണ്‍സിന് മുന്നില്‍. രണ്ടാം ദിനത്തിലെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ബിയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 321നെതിരെ ഇന്ത്യ എ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തിട്ടുണ്ട്. റിയാന്‍ പരാഗ് (27), കെ .എല്‍.രാഹുല്‍ (23) എന്നിവരാണ് ക്രീസില്‍.

ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാള്‍ (36) ശുഭ്മാന്‍ ഗില്‍ (25) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ എയ്ക്ക് നഷ്ടമായത്. രണ്ട് വിക്കറ്റുകളും സയ്‌നിക്കായിരുനനു. ഗില്ലിനെ, സയ്‌നി ബൗള്‍ഡാക്കിയപ്പോള്‍, മായങ്കിനെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളിലേക്ക് പറഞ്ഞയച്ചു. ഇരുവരും ഒന്നാം വിക്കറ്റില്‍ 57 റണ്‍സ് ചേര്‍ത്തിരുന്നു. പിന്നാലെ പരാഗ് രാഹുല്‍ സഖ്യം വിട്ടുപിരിയാത്ത 68 റണ്‍സും കൂട്ടിചേര്‍ത്തിട്ടുണ്ട്.

നേരത്തെ മൂഷീര്‍ ഖാന്‍റെ 181 റണ്‍സാണ് ഇന്ത്യ ബിയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. നവ്ദീപ് സയ്‌നിയാണ് (56) മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. ആകാശ് ദീപ് നാല് വിക്കറ്റെടുത്തു.ഏഴിന് 202 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യ ബിയെ മുഷീറിന്‍റെ ഇന്നിംഗ്‌സാണ് 300 കടത്തിയത്.