കോട്ടയം: ആരിഫ് മുഹമ്മദ് ഖാന്‍റെ മനസില്‍ നന്മയുണ്ടെന്നും അഞ്ചുവര്‍ഷം കൂടി ഗവര്‍ണര്‍ സ്ഥാനത്ത് തുടരട്ടേയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. കോട്ടയം സൂര്യകാലടി മനയിലെ വിനായകചതുര്‍ഥി സമാരംഭസഭ ഉദ്ഘാടനച്ചടങ്ങില്‍ ഗവര്‍ണറെ വേദിയിലിരുത്തിയായിരുന്നു തിരുവഞ്ചൂരിന്‍റെ പുകഴ്ത്തല്‍.

പരിപാടിക്ക് ശേഷം ഗവര്‍ണറെ പുകഴ്ത്തിയതിനെ കുറിച്ച്‌ മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചപ്പോഴും അദ്ദേഹം നിലപാട് ആവർത്തിച്ചു. അതില്‍ ശരികാണുന്നവരും തെറ്റുകാണുന്നവരുമുണ്ട്. അദ്ദേഹത്തിന് സ്ഥാനം നീട്ടിക്കൊടുക്കണോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരും രാഷ്ട്രപതിയുമാണ്.

നീട്ടിക്കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളുകള്‍ കേരളത്തിലുണ്ട്. ആരിഫ് മുഹമ്മദ് ഖാന്‍റെ മനസില്‍ നന്മയുണ്ടെന്ന വിശ്വാസക്കാരനാണ് താന്‍. അത് സമൂഹത്തിന് ഗുണം ചെയ്യുന്ന വിധത്തില്‍ പോസിറ്റീവായി വിനിയോഗിക്കാന്‍ കഴിയണം. ആ നിലയ്ക്ക് അദ്ദേഹത്തിന് കാലാവധി നീട്ടിക്കിട്ടണമെന്നതില്‍ തര്‍ക്കമൊന്നുമില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

ജനങ്ങളെ സംബന്ധിച്ചിടത്തോളം ചില സമയങ്ങളില്‍ ഗവര്‍ണറുടെ ഇടപെടല്‍ വളരെ ഗുണകരമായിട്ടുണ്ട്. ഗവര്‍ണറുടെ നിലപാടുകള്‍ ചിലപ്പോള്‍ അനുകൂലമായും ചിലപ്പോള്‍ പ്രതികൂലമായും തോന്നാം. വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് നിലപാടുകള്‍ എടുക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു.