തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിനെ പരാജയപ്പെടുത്തി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്. എട്ട് വിക്കറ്റിനാണ് കൊല്ലം സെയ്‌ലേഴ്‌സ് ജയിച്ചത്. സെയ്‌ലേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ടൈറ്റന്‍സ് 18 ഓവറില്‍ 101ന് എല്ലാവരും പുറത്തായി. 38 റണ്‍സെടുത്ത അക്ഷയ് മനോഹറാണ് ടോപ് സ്‌കോറര്‍. ഷറഫുദ്ദീന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ സെയ്‌ലേഴ്‌സ 16 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

66 റണ്‍സെടുത്ത് പുറത്താവതെ നിന്ന അഭിഷേക് നായരാണ് സെയ്‌ലേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചത്. തുടര്‍ച്ചയായ രണ്ടാം ജയാണ് സെയ്‌ലേഴ്‌സിന്റേത്.

സെയ്‌ലേഴ്‌സിന് വേണ്ടി അഭിഷേക് നായര്‍ അരുണ്‍ പൗലോസ് (24 പന്തില്‍ 18) സഖ്യം ഒന്നാം വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. അരുണിനെ പുറത്താക്കി ഇമ്രാനാണ് ടൈറ്റന്‍സിന് ബ്രേക്ക് ത്രൂ നല്‍കിയത്. മൂന്നാമതെത്തിയ സച്ചിന്‍ ബേബി (5) നേരത്തെ പുറത്തായെങ്കിലും എ കെ അര്‍ജുനെ കൂട്ടുപിടിച്ച് അഭിഷേക് സെയ്‌ലേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചു.

അഭിഷേകിന്‍റെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും ആറ് ഫോറുമുണ്ടായിരുന്നു. ഇമ്രാനാണ് സെയ്‌ലേഴ്‌സിന്റെ രണ്ട് വിക്കറ്റും വീഴ്ത്തിയത്.നേരത്തെ, ടൈറ്റന്‍സ് നിരയില്‍ അക്ഷയ് ഒഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാന്‍ സാധിച്ചിരുന്നില്ല.

പരിചയസമ്പന്നരായ വരുണ്‍ നായനാര്‍ (16), വിഷ്ണു വിനോദ് (10) എന്നിവര്‍ പാടേ നിരാശപ്പെടുത്തി. ഷറഫുദ്ദീന് പുറമെ എന്‍ പി ബേസില്‍, എസ് മിഥുന്‍, ബിജു നാരായണന്‍ എന്നിവര് രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.