കണ്ണൂര്‍: പി.വി.അൻവർ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതികരണം തേടിയ മാധ്യമങ്ങളോട് ക്ഷുഭിതനായി സംസാരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാര്‍ട്ടി ഒളിച്ചോടുകയാണോ എന്ന ചോദ്യത്തിന് പൊട്ടിത്തെറിച്ചാണ് അദ്ദേഹം മറുപടി നൽകിയത്.

പറയാനുള്ളത് പറഞ്ഞുകഴിഞ്ഞതാണ്. ഇനി കൂടുതലൊന്നം പറയാനില്ല എന്നായിരുന്നു ഗോവിന്ദന്‍റെ പ്രതികരണം. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വാക്കുകള്‍ മയപ്പെടുത്തിയാണ് അന്‍വര്‍ രംഗത്തെത്തിയത്.

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് നല്‍കുമെന്നും ഇതോടെ തന്‍റെ ഉത്തരവാദിത്തം തീര്‍ന്നെന്നുമായിരുന്നു അന്‍വറിന്‍റെ പ്രതികരണം. ബാക്കിയെല്ലൊ സര്‍ക്കാരും പാര്‍ട്ടിയും തീരുമാനിക്കട്ടെയെന്നും അന്‍വര്‍ പറഞ്ഞു.