ലക്നോ: ഉത്തർപ്രദേശിൽ ഭൂമി തർക്കത്തെ തുടർന്ന് വിരമിച്ച സൈനികൻ ദളിത് യുവാവിനെ വെടിവച്ചു കൊന്നു. ഉമ്രി ബേഗംഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്.

വിരമിച്ച സൈനികനായ അരുൺ സിംഗ്, പട്ടികജാതി വിഭാഗത്തിൽപ്പെട്ട രമേഷ് ഭാരതി (46) എന്നയാളുമായി ഭൂമി തർക്കമുണ്ടായിരുന്നതായി പോലീസ് സൂപ്രണ്ട് (എസ്‌പി) വിനീത് ജയ്‌സ്വാൾ പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം, തരബ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള പക്രി ദുബെ ഗ്രാമത്തിന് സമീപം രമേശിനെ, അരുൺ സിംഗ് വെടിവച്ചു കൊല്ലുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

മരിച്ചയാളുടെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടാൻ ഒന്നിലധികം സംഘങ്ങൾ രൂപീകരിക്കുകയും ചെയ്‌തിട്ടുണ്ടെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.