കോട്ടയം: ബന്ധുവായ വയോധികയെ കബളിപ്പിച്ച് മൊബൈല്‍ഫോണ്‍ വഴി ബാങ്ക് അക്കൗണ്ടിലെ പണംതട്ടിയ കേസില്‍ തമിഴ്‌നാട് സ്വദേശികളായ മൂന്നുപേര്‍ കാഞ്ഞിരപ്പള്ളിയില്‍ അറസ്റ്റില്‍. കാഞ്ചീപുരം സ്വദേശികളായ ആര്‍.മുരുകേശ് (21), അംബിക ചന്ദ്രശേഖര്‍ (40), രാജി രമേഷ് (39) എന്നിവരാണ് അറസ്റ്റിലായത്.

ചിറക്കടവ് സ്വദേശിനിയായ വയോധികയുടെ പണമാണ് ഇവര്‍ അപഹരിച്ചത്. ബന്ധുക്കളായ ഇവര്‍ വയോധികയുടെ വീട്ടില്‍ താമസിക്കാന്‍ എത്തിയിരുന്നു. പിന്നീട് വയോധികയുടെ മൊബൈല്‍ഫോണ്‍ തന്ത്രപൂര്‍വം കൈക്കലാക്കി അക്കൗണ്ടില്‍ ഉണ്ടായിരുന്ന 1.4 ലക്ഷം രൂപ തങ്ങളുടെ തമിഴ്‌നാട്ടിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു.

വീട്ടില്‍ സൂക്ഷിച്ചിരുന്ന 36,000 രൂപയും മൊബൈല്‍ഫോണും മോഷ്ടിക്കുകയും ചെയ്തു. രണ്ടാഴ്ചക്കുശേഷം വയോധിക ബാങ്കില്‍ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അന്വേഷണത്തില്‍ പണം പ്രതികളുടെ കാഞ്ചീപുരത്തുള്ള ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി. തുടര്‍ന്ന് മൂവരെയും പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.