കോൽക്കത്ത: ആശുപത്രിയിൽ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ആദ്യ കത്തിന് പ്രധാനമന്ത്രി മറുപടി നൽകാതെ വന്നതോടെയാണ് രണ്ടാമത്തെ കത്ത് അയച്ചത്.

നേരത്തെ അയച്ച കത്തിന് കേന്ദ്ര വനിതാ ശിശു വികസന വകുപ്പായിരുന്നു മറുപടി നൽകിയത്. മറുപടിയിൽ കേന്ദ്രമന്ത്രി അന്നപൂർണ ദേവി മമതാ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. മന്ത്രിയുടെ ആരോപണങ്ങൾക്കുള്ള മറുപടി അടക്കമാണ് മമത രണ്ടാമത്തെ കത്ത് അയച്ചിരിക്കുന്നത്.

കത്തിലൂടെ താൻ ഉന്നയിച്ച വിഷയത്തിന്‍റെ ഗൗരവം പ്രധാനമന്ത്രി പരിഗണിച്ചില്ലെന്നതടക്കമുള്ള വിമർശനങ്ങൾ മമത ഉന്നയിച്ചിട്ടുണ്ട്. രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് അവസാനം കാണാനായി കർശന നിയമം വേണം എന്ന ആവശ്യം മമത വീണ്ടും ഉന്നയിച്ചിട്ടുണ്ട്.