ചെറുതുരുത്തി: തൃശൂര്‍ ചെറുതുരുത്തിയില്‍ എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍. ചെറുതുരുത്തി കൊച്ചിന്‍ പാലത്തിന് സമീപത്ത് നിന്നാണ് യുവാക്കള്‍ പിടിയിലായത്.

ബംഗളൂരുവില്‍ നിന്ന് വാഹനത്തില്‍ വരികയായിരുന്നു യുവാക്കള്‍. വാഹനം തടഞ്ഞാണ് യുവാക്കളില്‍ നിന്നു എംഡിഎംഎ പിടികൂടിയത്. അത്തിക്കപ്പറമ്പ് ആലിക്കല്‍ വീട്ടില്‍ മുഹമ്മദലി, നെടുമ്പര കൊടുവിലകത്ത് ഷമീര്‍, പുതുശ്ശേരി ഊരത്ത് പടിക്കല്‍ സിബിന്‍, ഒളരി ചിറയത്ത് ജിത്തു ജോസഫ് എന്നിവരെയാണ് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവിക്കു കീഴിലുള്ള പ്രത്യേക അന്വേഷണ സംഘവും ചെറുതുരുത്തി പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. എംഡിഎംഎ കൂടാതെ പണവും ഇവരില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസിന്റെ നേതൃത്വത്തില്‍ വാഹനത്തിന്റെ ഉള്‍ഭാഗം തുറന്ന് പരിശോധന നടത്തി.