തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്നു കാണാതായ ആസം സ്വദേശിയായ 13 കാരിയെ തിരികെ തിരുവനന്തപുരത്ത് എത്തിച്ചു. അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ കുട്ടിയെ നീണ്ട തെരച്ചിലിനൊടുവിൽ വിശാഖപട്ടണത്തു കണ്ടെത്തുകയായിരുന്നു.

തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ സിഡബ്ല്യുസിയുടെ പൂജപ്പുരയിലെ ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റും. തിങ്കളാഴ്ച രാവിലെ പെണ്‍കുട്ടിയെ കഴക്കൂട്ടം സ്റ്റേഷനിലെത്തിച്ച ശേഷം ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ ബുധനാഴ്ച രാത്രി മുതല്‍ വിശാഖപട്ടണത്തെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിഞ്ഞ കുട്ടിയെ കഴക്കൂട്ടം എസ്‌ഐ രഞ്ജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ ഏറ്റെടുത്തിരുന്നു.