വയനാട്: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് താമസിക്കുന്ന വയനാട്ടിലെ റിസോര്‍ട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. റിസോര്‍ട്ടിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ രഞ്ജിത്ത് രാജി വയ്ക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടാണ് പ്രതിഷേധം. കഴിഞ്ഞദിവസമാണ് ബംഗാളി നടി ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയത്. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്ന് നടി വെളിപ്പെടുത്തി.

സംഭവത്തില്‍ ഡോക്യുമെന്‍ററി സംവിധായകന്‍ ജോഷിയോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. പിന്നീട് തനിക്ക് ഒരു സിനിമയിലും അവസരം കിട്ടിയില്ല. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ലെന്നും അവർ പറഞ്ഞിരുന്നു.

എന്നാൽ സംഭവത്തിൽ രഞ്ജിത്തിനെ പിന്തുണച്ചുകൊണ്ട് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തിയിരുന്നു. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണ്.

ആരോപണത്തിന്‍റെ പേരില്‍ കേസെടുക്കാനാകില്ല. പരാതി ഉണ്ടെങ്കില്‍ കേസെടുക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.