ലക്നോ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത വളർത്തുമകളെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 20 വർഷം കഠിന തടവും 50,000 രൂപ പിഴയും.

കുറ്റക്കാരനായ രണ്ടാനച്ഛൻ രാകേഷിന് സ്പെഷ്യൽ ജഡ്ജി (പോക്സോ ആക്ട്) പരുൾ വർമ 20 തടവും 50,000 രൂപ പിഴയും വിധിച്ചതായി അഡീഷണൽ ജില്ലാ സർക്കാർ അഭിഭാഷകൻ (എഡിജിസി) ദേവേഷ് ചന്ദ്ര ത്രിപാഠി പറഞ്ഞു.

2019 സെപ്തംബർ ഒൻ‌പതിന് രാത്രി മദ്യലഹരിയിലായിരുന്ന തന്‍റെ ഭർത്താവ് രാകേഷ്, രാത്രിയുടെ മറവിൽ പത്തുവയസുകാരിയായ മകളെ പീഡിപ്പിച്ചുവെന്ന് പരാതിക്കാരി പോലീസിനോടു പറഞ്ഞു.

മകൾ വേദന കൊണ്ട് നിലവിളിച്ചപ്പോൾ, പരാതിക്കാരി ലൈറ്റ് ഓണാക്കി. ഈ സമയം തന്‍റെ ഭർത്താവ് മകളെ ഗ്യാസ് പൈപ്പ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതായി കണ്ടെത്തിയെന്നും ഇവർ പോലീസിനോടു വ്യക്തമാക്കി.

മൂന്ന് വർഷമായി രണ്ടാനച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയും പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.