പെൻസിൽവാനിയ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി കമലാ ഹാരിസിനെക്കാൾ ഭംഗി തനിക്കെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. ടൈം മാഗസിനിൽ പ്രസിദ്ധീകരിച്ച കമലയുടെ ചിത്രത്തിനെ കളിയാക്കിക്കൊണ്ടാണ് ട്രംപിന്‍റെ പരാമർശം.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് വ്യക്തിയധിക്ഷേപവുമായി ട്രംപ് രംഗത്തെത്തിയത്. കമലയുടെ ചിത്രം ഒന്നിനുംകൊള്ളില്ല. അതിനാൽ പബ്ലിഷർമാർക്ക് ചിത്രംവരയ്ക്കുന്ന ഒരാളെ കൊണ്ടുവരേണ്ടിവന്നു എന്നും ട്രംപ് പറഞ്ഞു.

ചിത്രം കണ്ടപ്പോൾ കമലയെക്കാൾ ഭംഗി തനിക്കുണ്ടെന്ന് തോന്നിയതായും അദ്ദേഹം പരിഹസിച്ചു. സംവാദങ്ങളിലും സർവേകളിലും ജോ ബൈഡൻ പിന്നോട്ട് പോയതിനെത്തുടർന്ന് തെരഞ്ഞെടുപ്പിൽനിന്ന് അദ്ദേഹം പിന്മാറിയിരുന്നു. തുടർന്നാണ് കമലാ ഹാരിസിനെ ഡെമോക്രാറ്റിക്ക് പാർട്ടി‍യുടെ പ്രസിഡന്‍റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.