ബംഗളൂരു: മൈസൂരു ഭൂമി കുംഭകോണക്കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ തീരുമാനത്തെ നിയമപരമായി നേരിടാൻ കർണാടക സർക്കാർ. തനിക്കെതിരേ നിലവിൽ ഒരു കേസുമില്ലെന്ന് കാട്ടി സിദ്ധരാമയ്യ തിങ്കളാഴ്ച കോടതിയെ സമീപിക്കും. പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.

മൈസൂരു വികസന അതോറിറ്റിയായ മൂഡ വഴി സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് അനധികൃതമായി ഭൂമി നല്‍കിയെന്ന കേസിലാണ് സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ട് അനുമതി നല്‍കിയത്. ഒരു സാമൂഹ്യ പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഗവർണർ പ്രോസിക്യൂഷന് അനുമതി നൽകിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥീരീകരിച്ചിരുന്നു.

മുഡയുടെ കീഴിലുള്ള 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യയ്ക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയർന്നത്. ലേഔട്ടുകളുടെ വികസനത്തിനായി ഭൂമി വിട്ടുനൽകുന്ന വ്യക്തികൾക്കു പകരം ഭൂമി മറ്റൊരിടത്തു നൽകുന്ന പദ്ധതിയാണിത്.

സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിൽ മൈസൂരു ഔട്ടർ റിംഗ് റോഡിലുള്ള കേസരയിൽ സ്ഥിതിചെയ്യുന്ന ഭൂമി ഈ പദ്ധതി പ്രകാരം ലേഔട്ട് വികസിപ്പിക്കാൻ മൈസൂരു നഗരവികസന അതോറിറ്റിക്കു നൽകിയിരുന്നു. പകരം നൽകിയ ഭൂമി അവർ അർഹിക്കുന്നതിനേക്കാൾ അധികം മൂല്യമുള്ളതാണെന്നും ഭൂമി കൈമാറ്റത്തിൽ ക്രമക്കേടുണ്ടെന്നുമാണ് ആരോപണം. ഇതുവഴി മൈസൂരു നഗരവികസന അതോറിറ്റിക്കും കർണാടക സർക്കാരിനും നാലായിരം കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നും ആക്ഷേപം ഉയർന്നിരുന്നു.