ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ സംസ്ഥാനത്തെ ബിജെപി ഭരണം അവസാനിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബിജെപി ഭരണത്തിന് എതിരെ വിധിയെഴുതാനായി ഹരിയാനയിലെ ജനങ്ങള്‍ കാത്തിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.

"ജനദ്രോഹ നടപടികള്‍മാത്രമാണ് കഴിഞ്ഞ പത്ത് വര്‍ഷത്തെ ബിജെപിയുടെ സര്‍ക്കാര്‍ നടപ്പാക്കിയകത്. സംസ്ഥാനത്തിന് ഗുണകരമായ ഒന്നും നടപ്പാക്കിയില്ല. കര്‍ഷകരും യുവാക്കളും ദുരിതത്തിലാണ്.'-ഖാര്‍ഗെ പറഞ്ഞു.

കോണ്‍ഗ്രസില്‍ മാത്രമാണ് ജനങ്ങള്‍ക്കിനി പ്രതീക്ഷയുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയില്‍ വികസനം നടത്തിയുള്ളത് കോണ്‍ഗസ് സര്‍ക്കാരുകള്‍ അധികാരത്തിലുള്ള സമയത്താണെന്നും ഖാര്‍ഗെ പ്രതികരിച്ചു.

ഹരിയാനയിൽ ഒക്ടോബര്‍ ഒന്നിന് ഒറ്റഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുക. വോട്ടുകൾ ഒക്ടോബര്‍ നാലിന് എണ്ണും.