ശ്രീനഗർ: ജമ്മുകാഷ്മീരിലെ ഉധംപൂർ ജില്ലയിൽ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചു.

രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ സൈന്യവും പോലീസും ഉൾപ്പെട്ട സംയുക്തസേന പട്‌നിടോപ്പിനടുത്തുള്ള അകർ വനത്തിൽ തിരച്ചിൽ ആരംഭിച്ചതായി അധികൃതർ പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയായി ഉധംപൂർ ജില്ലയിലെ ബസന്ത്ഗഡ് മേഖലയിൽ ഒരു സംഘം ഭീകരരെ സുരക്ഷാ സേന നിരീക്ഷിച്ചുവരികയായിരുന്നു.

ഞായറാഴ്ച, കിഷ്ത്വറിലെ നൗനട്ടയിലെ വനമേഖലയിലും ഉധംപൂർ ജില്ലയിലെ ബസന്ത്ഗഡ് പ്രദേശത്തും സുരക്ഷാ സേനയും ഭീകരരും തമ്മിൽ രണ്ട് ഏറ്റുമുട്ടലുകളുണ്ടായി. തുടർന്ന് ഭീകരർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.