തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പോലീസ് മെ‍‍‍ഡൽ പ്രഖ്യാപിച്ചു. രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 267 പേർക്കാണ് ഇത്തവണ മെഡൽ ലഭിച്ചത്. നവംബർ ഒന്നിന് മെഡലുകള്‍ വിതരണം ചെയ്യും.

ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ, സൈബർ ഡിവിഷൻ എസ്പി ഹരിശങ്കർ എന്നിവരാണ് പോലീസ് മെഡലിന് അര്‍ഹരായ ഐപിഎസ് ഉദ്യോഗസ്ഥര്‍. സിവിൽ പോലീസ് ഉദ്യോഗസ്ഥർ മുതൽ എഡിജിപിവരെയുള്ളവരെയാണ് മെഡലിനായി പരിഗണിക്കുന്നത്.

കുറ്റാന്വേഷണം, ക്രമസമാധാനം, സൈബർ അന്വേഷണം, ബറ്റാലിയൻ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവരെ മെഡലിന് പരിഗണിച്ചിട്ടുണ്ട്.