ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പത്ത് സീറ്റിലും ബിഎസ്പി മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മായാവതി. സംസ്ഥാനത്തെ പാര്‍ട്ടിയുടെ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു മായാവതിയുടെ പ്രഖ്യാപനം.

കര്‍ഹാല്‍, മില്‍ക്കിപുര്‍, കട്ടേഹരി, കുണ്‍ഡര്‍കി, ഗാസിയാബാദ്, ഖായിര്‍, മീരാപുര്‍, ഫുല്‍പുര്‍, മജ്ഹവാന്‍,സിസാമാവു സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഒന്‍പത് സീറ്റുകളില്‍ എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

സിസാമാവു സീറ്റില്‍ എംഎല്‍എ അയോഗ്യനാക്കപ്പെട്ടതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. എസ്പി നേതാവ് ഇര്‍ഫാന്‍ സോളങ്കിയാണ് ക്രിമിനല്‍ കേസില്‍ ജയിലിലായതിനെ തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ടത്.

ഉപതെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചിട്ടില്ല.