കോൽക്കത്ത: പിജി ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെട്ടുത്തിയ സംഭവത്തിൽ പ്രതികളെ വേണ്ടിവന്നാൽ തൂക്കിലേറ്റുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അന്വേഷണം ഊർജിതമാക്കാൻ നിർദേശം നൽകിയതായും മമത വ്യക്തമാക്കി.

സംഭവത്തിൽ അറസ്റ്റിലായവർ ആശുപത്രിയിൽത്തന്നെ ജോലി ചെയ്യുന്നവരാണ്. കൊല്ലപ്പെട്ട യുവതിയുടെ കുടുംബവുമായി സംസാരിച്ചു. നീതിപൂർവമായ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയെന്നും മമത പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്നവരോട് ഒരു കാര്യമാണ് പറയാനുള്ളത്. അവർക്ക് സംസ്ഥാനസർക്കാരിൽ വിശ്വാസമില്ലെങ്കിൽ ഏത് നിയമസംവിധാനത്തെയും സമീപിക്കാമെന്നാണ്.

അതിവേഗ കോടതിയിൽ കേസ് പരിഗണിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. എന്തായാലും പ്രതികൾക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്നും മമതാ ബാനർജി വ്യക്തമാക്കി.