തിരുനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വക മാറ്റരുതെന്നെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതിൽ രാഷ്ട്രീയം നോക്കേണ്ട കാര്യമില്ല. പക്ഷേ സംഭാവന വാങ്ങുന്ന സർക്കാരും മുഖ്യമന്ത്രിയും ദുരിതാശ്വാസ നിധി സുതാര്യമാണെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം ഉപയോഗിച്ച് കെഎസ്എഫ്ഇ വഴി വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വാങ്ങി നൽകിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണ്. അതിന് വേറെ പല പദ്ധതികളുമുണ്ട്.

ആരെങ്കിലും മുഖ്യമന്ത്രിയെ വിമർശിച്ചാൽ കേസെടുക്കുന്നത് പ്രാകൃതമാണ്. ഇത് അംഗീകരിക്കാനാകില്ല. ദുരിതാശ്വാസ നിധി വിനിയോഗത്തെ സംബന്ധിച്ച് മുഖ്യമന്ത്രി വ്യക്തത വരുത്തണം.

വയനാട്ടിലെ ദുരിതബാധിത മേഖല പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും സന്ദർശിക്കാത്തത് തെറ്റാണ്. കുടിയേറ്റം മൂലമാണ് ദുരന്തമുണ്ടായതെന്ന കേന്ദ്ര വനം മന്ത്രിയുടെ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.