കണ്ണൂർ: കണ്ണൂർ സെൻട്രജയിലിൽ ജീവപര്യന്തം തടവുകാരന്‍റെ മരണം കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു പത്താം ബ്ലോക്കിലെ തടവുകാരനായ കോളയാട് സ്വദേശി കരുണാകരൻ (70) മരിച്ചത്.

ചോരയിൽ കുളിച്ചനിലയിൽ വീണുകിടന്ന കരുണാകരനെ ജയിലധികൃതർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് തലയ്ക്ക് അടിയേറ്റതിനു സമാനമായേറ്റ പരിക്കാണ് മരണകാരണമെന്ന് കണ്ടെത്തിയത്.

മുഖമടിച്ച് വീണ നിലയിലായിരുന്നു കരുണാകരനെ കണ്ടെത്തിയത്. ഇയാളുടെ പല്ലും ഇളകിയ നിലയിലായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സഹതടവുകാരനുമായ സംഘർഷമാകാം മരണത്തിനിടയാക്കിയതെന്നാണ് സംശയിക്കുന്നത്. സംഭവസമയം ഇവിടെ ഭാര്യയെ തലയ്ക്കടിച്ചു കൊന്ന കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വേലായുധൻ എന്നയാൾ മാത്രമാണുണ്ടായിരുന്നത്.

മാവേലിക്കര ചന്ദ്രൻ വധക്കേസ് പ്രതിയായ കരുണാകരൻ കഴിഞ്ഞ വർഷമാണ് പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയത്. സഹതടവുകാരനായ കൊലക്കേസ് പ്രതിയായ വേലായുധനും കരുണാകരനും തമ്മിൽ വാക്കുതർക്കം പതിവായിരുന്നെന്നാണ് ജയിൽ അധികൃതർ പറയുന്നത്.

വേലായുധൻ കരുണാകരനെ മർദിച്ചിരിക്കാമെന്നും ഇതാകാം മരണത്തിന് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം. വേലായുധൻ ജയിലിൽ ഇപ്പോൾ നിരീക്ഷണത്തിലാണ്.