ന്യൂഡൽഹി: ട്രെയിൻ സർവീസുകൾ ആരംഭിക്കുവാനും അവസാനിപ്പിക്കുവാനും കഴിയുന്ന വിധത്തിൽ കോട്ടയം റയിൽവേ സ്റ്റേഷനെ ടെർമിനൽ സ്റ്റേഷൻ ആക്കി ഉയർത്തണമെന്ന് ഫ്രാൻസിസ് ജോർജ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.

ദിവസേന ഉള്ളതും എറണാകുളത്ത് സർവീസ് അവസാനിപ്പിക്കുന്നതുമായ എറണാകുളം - ബംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസ്, കാരക്കൽ - എറണാകുളം എക്സ്പ്രസ്, പാലക്കാട് - എറണാകുളം മെമ്മു, ആഴ്ചയിൽ ഒരിക്കൽ മാത്രമുള്ള ഗോവ മഡ്ഗാവ് - എറണാകുളം, പൂനൈ - എറണാകുളം എന്നീ ട്രെയിനുകൾ എല്ലാം കോട്ടയത്തേക്ക് നീട്ടണമെന്നും അദ്ദേഹം പറഞ്ഞു.

മലബാർ എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണം. കൊച്ചി മെട്രോ വൈക്കം വരെ നീട്ടണം. ശബരി റെയിൽ പാത നിർമാണം എത്രയും വേഗം ആരംഭിക്കണം. കേന്ദ്ര ബജറ്റിൽ കേരളത്തിലെ റയിൽവേ വികസനത്തിന് അനുവദിച്ചിരിക്കുന്ന മൂവായിരം കോടി രൂപ അപര്യാപ്തമാണ് ഇത് വർധിപ്പിക്കണം.

കോട്ടയം റയിൽവേ സ്റ്റേഷനിൽ രണ്ടു റിസർവേഷൻ കൗണ്ടർ ഉണ്ടായിരുന്നത് ഒന്നായി കുറച്ചത് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ഇത് പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.