തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആർഎഫ്) പണം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാരിനെ വിമർശിക്കേണ്ട സമയം ഇതല്ലെന്നും സതീശൻ പറഞ്ഞു.

സിഎംഡിആർഎഫിന് സുതാര്യത വേണമെന്നും സതീശൻ ആവശ്യപ്പെട്ടു. നേരത്തെ ഇടതുപക്ഷത്തിന്‍റെ കൈയിൽ മാസ ശന്പളം കൊടുക്കേണ്ട കാര്യമില്ലെന്ന് കെ. സുധാകരൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചതിനു പിന്നാലെയായിരുന്നു സുധാകരന്‍റെ പ്രതികരണം.

സർക്കാരിന് സംഭാവന കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പാർട്ടി വഴിയാണ് ചെന്നിത്തല പണം നൽകേണ്ടതെന്നും സുധാകരൻ പറഞ്ഞു. ഇതിനെ തള്ളിയാണ് സതീശൻ രംഗത്തെത്തിയത്.

എംഎല്‍എ എന്ന നിലയിലുള്ള തന്‍റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നായിരുന്നു ചെന്നിത്തല അറിയിച്ചത്.

കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്ത ഭൂമിയിൽ നിന്നുള്ള തേങ്ങലുകൾ നമ്മെ എല്ലാവരെയും സങ്കടപ്പെടുത്തുന്ന കാര്യമാണ്. നാം ഓരോരുത്തരും നമ്മളാൽ കഴിയാവുന്ന സഹായങ്ങൾ നൽകി അവിടെയുള്ള നമ്മുടെ കൂടപിറപ്പുകളെയും സഹോദരങ്ങളെയും ചേർത്തുപിടിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ഈ ദുരന്തത്തെയും നമ്മൾ അതിജീവിക്കുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.