കോഴിക്കോട്: നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വന്‍നാശനഷ്ടം. താമരശ്ശേരി ചുരം എട്ടാം വളവില്‍ മണ്ണിടിഞ്ഞ് അപകടം. മരങ്ങള്‍ റോഡിലേക്ക് വീണു.

വാഹനങ്ങള്‍ വണ്‍വേ അടിസ്ഥാനത്തില്‍ കടത്തി വിടുന്നുണ്ട്. ചുരത്തില്‍ കനത്ത മഴ തുരുകയാണ്. കോഴിക്കോട് വിലങ്ങാട് മഞ്ഞച്ചീളില്‍ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായതായി നാട്ടുകാര്‍ പറഞ്ഞു. മഞ്ഞച്ചീള്‍ സ്വദേശി കുളത്തിങ്കല്‍ മാത്യൂ എന്ന മത്തായിയെ ആണ് കാണാതായത്.

കുറ്റിയാടി മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് സെന്റര്‍മുക്ക് ഭാഗങ്ങളില്‍ നിന്നും 20 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തൊട്ടില്‍പ്പാലം പുഴ കരകവിഞ്ഞൊഴുകുന്നു. ചോയിച്ചുണ്ടില്‍ ഏഴു വീടുകളില്‍ വെള്ളം കയറി. കാവിലുംപാറയില്‍ പത്ത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.