ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് സിവിൽ സർവീസ് കോച്ചിംഗ് സെന്‍ററില്‍ വെള്ളം കയറിയതിനെ തുടർന്ന് മൂന്ന് പേർ മുങ്ങിമരിച്ച സംഭവം ലോക്‌സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോറാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്.

ഡല്‍ഹിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാരിനെതിരേ ബിജെപിയും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഡൽഹി ഓൾഡ് രാജീന്ദ്ര നഗറിലെ സിവിൽ സർവീസ് പരിശീലനകേന്ദ്രത്തിലാണ് വെള്ളം കയറി മലയാളി അടക്കം മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചത്. എറണാകുളം സ്വദേശി നവീന്‍ ഡാല്‍വിന്‍ ഉൾപ്പെടെ മൂന്ന് പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്.

കനത്ത മഴയില്‍ സ്ഥാപനത്തിന്‍റെ മുന്നിലെ റോഡിൽ മുഴുവൻ വെള്ളം നിറഞ്ഞിരുന്നു. കെട്ടിടത്തിന്‍റെ താഴത്തെ നിലയിലേക്ക് വെള്ളം കുത്തിയൊലിച്ച് എത്തുകയായിരുന്നു. നവീന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് വൈകിട്ടോടെ നാട്ടിലെത്തിക്കും.