ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ ട്രക്ക് തലകീഴായി മറിഞ്ഞ നിലയിലെന്ന് എസ്പി എം. നാരായണ. കരയ്ക്കും പുഴയിൽ രൂപപ്പെട്ട മൺ കൂനയ്ക്കും ഇടയിലാണ് ട്രക്ക് ഉള്ളതെന്ന് റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ വ്യക്തമാക്കി.

മേജർ ജനറൽ ഇന്ദ്രബാലന്‍റെ നേതൃത്വത്തിലായിരിക്കും നാളെത്തെ ദൗത്യം ഏകോപിപ്പിക്കുക. നാളത്തെ ദൗത്യത്തിനായി കരസേനയും നാവിക സേനയും ആക്ഷൻ പ്ലാൻ തയാറാക്കിയിട്ടുണ്ട്. അർജുൻ വാഹനത്തിന്‍റെ ക്യാബിനിൽ ഉണ്ടോ എന്നത് കണ്ടെത്തുകയാണ് ആദ്യ പരിഗണന.

അതിന് ശേഷം മാത്രമായിരിക്കും ട്രക്ക് പുറത്തെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഡ്രോണുകൾ അടക്കം നാളത്തെ ദൗത്യത്തിന് ഉപയോഗിക്കും. മുങ്ങൽ വിദഗ്ധർ പുഴയിൽ ഇറങ്ങി അർജുൻ ക്യാബിനിൽ ഉണ്ടോ എന്ന് പരിശോധന നടത്തും. തുടർന്നായിരിക്കും ഭാര ഉപകരണങ്ങൾ ഉപയോഗിച്ച് ട്രക്ക് ഉയർത്തുക.

അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. അർജുന്‍റെ ട്രക്ക് ഗംഗാവാലി പുഴയിൽ ഉണ്ടെന്ന് വിവരം ലഭിച്ചെങ്കിലും രാത്രി രക്ഷാപ്രവർത്തനം നടത്താൻ സാധിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. ട്രക്ക് കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യമാണുള്ളത്. നിലവിൽ തെരച്ചിലിന് ഉപയോഗിച്ചിരുന്ന യന്ത്രങ്ങൾ സ്ഥലത്തുനിന്ന് മാറ്റിയിട്ടുണ്ട്.

പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണുള്ളത്. രാത്രിയിലടക്കം തെരച്ചിൽ ഊർജിതമാക്കി ട്രക്ക് എത്രയും വേഗം കരയ്ക്ക് എത്തിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥ മൂലമാണ് രാത്രി രക്ഷാപ്രവർത്തനം നടത്തേണ്ടിതില്ലെന്ന് അധികൃതർ തീരുമാനിച്ചത്.

ഇന്ന് വൈകിട്ടോടെയാണ് അർജുന്‍റെ ട്രക്ക് ഗംഗാവാലി പുഴയുടെ അടിത്തട്ടിൽ ഉണ്ടെന്ന് കർണാടക റവന്യു മന്ത്രിയും എസ്പിയും സ്ഥിരീകരിച്ചത്. കരയിൽനിന്ന് 40 മീറ്റർ അകലെയാണ് ട്രക്ക് ഉള്ളതെന്നാണ് വിവരം. കരസേനയുടെയും നാവിക സേനയുടെയും അത്യാധുനിക ഉപകരണങ്ങൾ ഒരേ സ്ഥലത്ത് തന്നെ സിഗ്നൽ കണ്ടെത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.