പത്തനംതിട്ട: കലഞ്ഞൂർ പാക്കണ്ടത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. പരാതിയെത്തുടർന്ന് പ്രദേശത്ത് വനംവകുപ്പ് പരിശോധന നടത്തുകയാണ്. മേഖലയിൽ വനംവകുപ്പ് കാമറ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാക്ഷസൻപാറയിൽ പുലി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രദേശത്ത് വളർത്തു മൃഗങ്ങളെ വന്യജീവി പിടിക്കുന്നത് സ്ഥിരം സംഭവമാണെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയുടെ ദൃശ്യങ്ങൾ അടക്കം നാട്ടുകാർ ചിത്രീകരിച്ചത്. എന്നാൽ ചിത്രത്തിലുള്ളത് കടുവയാണെന്ന നിഗമനത്തിലാണ് ഒരു വിഭാഗം നാട്ടുകാർ.