കൊച്ചി: സംസ്ഥാനത്ത് അഞ്ചുദിവസത്തെ ഇടിവിനും ബജറ്റ് ദിനത്തിലെ വൻ വീഴ്ചയ്ക്കും ശേഷം മാറ്റമില്ലാതെ തുടർന്ന് സ്വർണവില. ഒരു പവന് 51,960 രൂപയിലും ഗ്രാമിന് 6,495 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില.

അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 210 രൂപ കുറഞ്ഞ് 5,395 രൂപയിലും പവന് 1,680 രൂപ ഇടിഞ്ഞ് 43,160 രൂപയിലുമെത്തി.

ചൊവ്വാഴ്ച രണ്ടു തവണകളായി പവന് 2,200 രൂപയാണ് താഴ്ന്നത്. ബജറ്റ് പ്രഖ്യാപനത്തിനു മുന്പ് സ്വര്‍ണവില ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ് ഗ്രാമിന് 6,745 രൂപയും പവന് 53,960 രൂപയുമായിരുന്നു.

എന്നാൽ, ബജറ്റില്‍ സ്വര്‍ണത്തിന്‍റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തില്‍നിന്ന് ആറു ശതമാനമാക്കി കുറച്ച പ്രഖ്യാപനം ഉണ്ടായി മണിക്കൂറുകൾക്കകം പവന് 2,000 രൂപയുടെ ഇടിവാണുണ്ടായത്. സ്വർണം ഗ്രാമിന് 250 രൂപയും പവന് 2,000 രൂപയുമാണു കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,495 രൂപയും പവന് 51,960 രൂപയിലെത്തി.

കഴിഞ്ഞ നാലുദിവസവും പവന്‍ വില കുറവു രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച 120 രൂപയും വെള്ളിയാഴ്ച 360 രൂപയും ശനിയാഴ്ച 280 രൂപയും തിങ്കളാഴ്ച 80 രൂപയുമാണ് ഇടിഞ്ഞത്.

മേയ് 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റിക്കാർഡ് കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില പിന്നീട് കഴിഞ്ഞ മാസം ഒറ്റയടിക്ക് 1,500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തുകയും പിന്നീട് വീണ്ടും 53,000 രൂപ കടക്കുകയുമായിരുന്നു.

പവന് 53,000 രൂപ എന്ന നിരക്കിലാണ് ഈമാസം ആദ്യം സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. ആറിന് 54,120 രൂപയിലെത്തിയ സ്വർണം മാസത്തിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞും നിന്ന സ്വർണവില പത്തിന് 53,680 രൂപയിലേക്കെത്തി. തുടർന്നാണ് 12ന് വീണ്ടും 54,000 കടന്നത്.

പ്രാദേശിക വിപണിയില്‍ സ്വര്‍ണം തളര്‍ന്നെങ്കിലും ആഗോള വിപണിയില്‍ മുന്നേറ്റം തുടരുകയാണ്. സ്വര്‍ണം ഔണ്‍സിന് 7.72 ഡോളര്‍ വര്‍ധിച്ച് 2,416.29 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. യുഎസ് തെരഞ്ഞെടുപ്പ്, എണ്ണവിലയിടിവ്, യുഎസ് ഫെഡ് നിരക്കുകള്‍ എന്നിവയാണ് അന്താരാഷ്ട്ര സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്നു രൂപ കുറഞ്ഞ് 92.40 രൂപയിലെത്തി. എട്ടു ഗ്രാം വെള്ളിക്ക് 739.20 രൂപയാണ്.