തിരുവനന്തപുരം: നിപ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട 12 പേരുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മലപ്പുറത്തെ നിപ വൈറസ് രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ക്വാറന്‍റീനിൽ ഉള്ളവർ 21 ദിവസം തുടരണമെന്നും മന്ത്രി നിർദേശിച്ചു.

460 പേർ ഇതുവരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 54 പേരെ കൂടി പുതുതായി ഉൾപ്പെടുത്തി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ആണ് ഇവരെ കണ്ടെത്തിയത്. സമ്പർക്ക പട്ടികയിൽ ഉള്ള കുട്ടികൾക്ക് വേണ്ടി ഓൺലൈൻ ക്ലാസ് സൗകര്യം ഏർപ്പെടുത്തുമെന്നും വീണാ ജോർജ് വ്യക്തമാക്കി.

പാണ്ടിക്കാട് 6239 വീടുകളിലും ആനക്കയത്ത് 4869 വീടുകളിലും പനി സർവേ നടത്തി. ഇതുവരെ ആകെ 15055 വീടുകളിലാണ് സർവേ നടത്തിയതെന്ന് മന്ത്രി വ്യക്തമാക്കി.