തൃശൂര്‍: വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോൾ പമ്പിൽ തീപിടിത്തം. ചെറുതുരുത്തി വാഴക്കോട് പെട്രോള്‍ പമ്പില്‍ രാവിലെ പത്തരയോടെയാണ് സംഭവം. പമ്പിൽ നിന്നും പുറത്തേക്ക് ഒഴുക്കിയ മലിന ജലത്തിൽ ഇന്ധനം കലർന്നതാണ് തീപിടിത്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

പമ്പ് ജീവനക്കാർ ടാങ്കുകളിൽ നിന്നുള്ള വാൽവുകൾ ഓഫ് ചെയ്ത് തീ അണയ്‌ക്കാനുള്ള ശ്രമം നടത്തിയത് വലിയ അപകടം ഒഴിവാക്കി. പമ്പിലേക്ക് പടർന്ന തീ വാൽവുകൾക്ക് മുകളിലൂടെയും കത്തി. വടക്കാഞ്ചേരിയില്‍ നിന്നെത്തിയ രണ്ടുയൂണിറ്റ് അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

പമ്പില്‍ തീപിടിത്തമുണ്ടായതോടെ തൃശൂര്‍ -ഷൊര്‍ണൂര്‍ സംസ്ഥാനപാതയിലൂടെയുള്ള എല്ലാ വാഹനങ്ങളും പല സ്ഥലങ്ങളിലായി വഴിതിരിച്ചുവിട്ടു. സ്ഥലത്തേക്ക് ആളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.

വാഴക്കോട് വലിയപറമ്പിൽ നൗഷാദിന്‍റെ കടയിലെ പച്ചക്കറി തീപിടിത്തത്തിൽ നശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. അതേസമയം സംഭവത്തിൽ വടക്കാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.