തിരുവനന്തപുരം: ജോലിക്കിടെ മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പോലീസിൽ പരാതി നൽകിയ കുടുംബത്തെ ഇരുട്ടിലാക്കി കെഎസ്ഇബി വൈരാഗ്യം തീർത്തെന്ന പരാതിയിൽ ഇടപെട്ട് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി. സംഭവത്തിൽ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറോട് മന്ത്രി റിപ്പോര്‍ട്ട് തേടി.

പാടില്ലാത്ത കാര്യമാണ് സംഭവിച്ചത്. മാധ്യമങ്ങളിലൂടെ വാര്‍ത്ത അറിഞ്ഞ ഉടന്‍ കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ നടപടിയെടുത്തെന്നും മന്ത്രി പ്രതികരിച്ചു. ലൈന്‍മാന്‍മാര്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ അവരെ സംരക്ഷിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം അയിരുരിൽ ഞായറാഴ്ചയാണ് ജോലിക്കിടെ മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പോലീസിൽ പരാതി നൽകിയ കുടുംബത്തെ ഇരുട്ടിലാക്കിയുള്ള കെഎസ്ഇബിയുടെ പ്രതികാര നടപടിയുണ്ടായത്. വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ ജീവനക്കാർ മദ്യപിച്ച് വീട്ടുടമയെ അസഭ്യം പറഞ്ഞു.

ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. വീട്ടുടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിരുന്നു. വീട്ടുടമ്മയെ അസഭ്യം പറഞ്ഞതിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ജീവനക്കാർക്കെതിരെ കേസെടുത്തതിനു പിന്നാലെ വീട്ടുകാർക്കെതിരെ കെഎസ്ഇബി ഉദ്യോഗസ്ഥരും പരാതി നൽകി. ഔദ്യോഗിക ജോലി തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർ പരാതി നൽകിയത്.

പോലീസിൽ പരാതി നൽകിയതിന്‍റെ വൈരാഗ്യത്തിൽ ഇതുവരെ വൈദ്യുതി തകരാർ കെഎസ്ഇബി പരിഹരിച്ചില്ലെന്നാണ് കുടുംബം ആരോപിച്ചത്. പരാതി പിൻവലിച്ചാൽ വൈദ്യുതി തരാമെന്ന് അസിസ്റ്റന്‍റ് എൻജീനിയർ ഭീഷണിപ്പെടുത്തിയതായും കുടുംബം പറഞ്ഞിരുന്നു.

സംഭവത്തിൽ കെഎസ്ഇബി എംഡി ബിജു പ്രഭാകർ അന്വേഷണത്തിന് ഉത്തരവിട്ടു. കെഎസ്ഇബി വിജിലന്‍സ് അന്വേഷണത്തിനാണ് ബിജു പ്രഭാകര്‍ ഉത്തരവിട്ടത്.