തൃശൂർ: പൂച്ചെട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. ഷിജോ, സജിൻ, ജോമോൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

നടത്തറ ഐക്യനഗർ സ്വദേശി സതീഷ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 11 ഓടെയാണ് സംഭവം. ഒരു പാർട്ടിയിൽ‌ പങ്കെടുക്കുന്നതിനിടെ ഇവർക്കിടയിൽ തർക്കമുണ്ടായി.

ഈ പ്രശ്നം പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞാണ് പൂച്ചെട്ടി ഗ്രൗണ്ടിന് സമീപം സതീശനെ വിളിച്ച് വരുത്തിയത്. ഇതിനിടെ വീണ്ടും തർക്കമുണ്ടാവുകയും ഇത് കൊലപാതകത്തിലേക്ക് നയിച്ചെന്നുമാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

ഷിജോയും സതീഷും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായതെന്നാണ് പോലീസ് പറയുന്നത്.

അതേസമയം കൊല്ലപ്പെട്ട സതീഷ് രണ്ട് കൊലക്കേസുകളിൽ പ്രതിയാണ്. വധശ്രമമടക്കം മറ്റ് ചില കേസുകളും ഇയാൾക്കെതിരെയുണ്ട്. കസ്റ്റ‍ഡിയിലെടുത്ത മൂന്ന് പേരും സതീഷും ഒരേ കേസിൽ തന്നെ പ്രതികളാണെന്നും പോലീസ് അറിയിച്ചു.