ഹുദൈദ: യെമനിലെ തുറമുഖത്ത് ഇസ്രയേൽ വ്യോമാക്രമണം. ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്താണ് ഇസ്രയേൽ ആക്രമണം നടത്തിയത്.

ആക്രമണത്തിൽ മൂന്നു പേർ മരിച്ചതായും 87 പേർക്ക് പരിക്കേറ്റതായുമാണ് വിവരം. ആക്രമണത്തിൽ തുറമുഖത്ത് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. യെമന് നേരെയുള്ള ക്രൂരമായ കടന്നാക്രമണിതെന്ന് ഹൂതി വക്താവ് സംഭവത്തിൽ പ്രതികരിച്ചു.

ഇന്ധന സംഭരണ കേന്ദ്രങ്ങൾക്കും ഒരു വൈദ്യുത ഉത്പാദന കേന്ദ്രത്തിനും നേരെയായിരുന്നു ആക്രമണം നടന്നത്. പലസ്തീനികൾക്ക് തങ്ങൾ നൽകുന്ന പിന്തുണ അവസാനിപ്പിക്കാനുള്ള സമ്മർദമാണ് ആക്രമണത്തിന് പിന്നിലെന്നും ഹൂതി വക്താവ് അറിയിച്ചു.

എഫ് 15 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണം നടത്തിയ തങ്ങളുടെ വിമാനങ്ങളെല്ലാം സുരക്ഷിതമായി തിരിച്ചെത്തിയെന്നും ഇസ്രയേൽ അറിയിച്ചു.

നിരന്തരം തുടരുന്ന പ്രകോപനത്തിന് മറുപടിയാണിതെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു. ഇസ്രയേൽ പൗരന്മാരുടെ രക്തത്തിന് വിലയുണ്ട്. ഹൂതികൾ ആക്രമണത്തിന് തുനിഞ്ഞാൽ കൂടുതൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി വ്യക്തമാക്കി.